Friday, 4 November 2016

വെള്ളാപ്പള്ളിയുടെ കോളേജില്‍ മുസ്‌ലീം വിദ്യാര്‍ത്ഥികളെ ജുമുഅ നിസ്‌കാരത്തിന് വിടുന്നില്ല: വിദ്യാര്‍ത്ഥികള്‍ക്ക് ഇരുട്ടുമുറിയില്‍ മര്‍ദ്ദനം


അതുപോലെ തന്നെ കോളെജിലെ ഫീസ് വര്‍ധന ചോദ്യം ചെയ്ത വിദ്യാര്‍ഥികളെ ഇരുട്ടുമുറിയിലിട്ട് അധികൃതര്‍ മര്‍ദിക്കുന്നു എന്നും വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കോളെജില്‍ മുസ്‌ലീം വിദ്യാര്‍ത്ഥികള്‍ക്ക് വലിയ തോതിലുള്ള വിലക്കുകള്‍ ഏര്‍പെടുത്തിയായി റിപ്പോര്‍ട്ട്.

മുസ്‌ലിം വിദ്യാര്‍ഥികളെ ജുമുഅ നമസ്‌കാരത്തിന് പോകാന്‍ അനുവദിക്കുന്നില്ലെന്നാണ് ഒരു പരാതി. മതപരമായി പള്ളികളില്‍ തന്നെ ചെയ്യണമെന്ന് നിര്‍ബന്ധമുളള വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് വിദ്യാര്‍ഥികളെ വിടുന്നില്ലെന്നും കോളെജില്‍ തന്നെ നമസ്‌കരിച്ചാല്‍ മതിയെന്നുമാണ് അധികൃതര്‍ നിര്‍ബന്ധം പിടിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

അതുപോലെ തന്നെ കോളെജിലെ ഫീസ് വര്‍ധന ചോദ്യം ചെയ്ത വിദ്യാര്‍ഥികളെ ഇരുട്ടുമുറിയിലിട്ട് അധികൃതര്‍ മര്‍ദിക്കുന്നു എന്നും വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

ആലപ്പുഴയിലെ എസ്.എഫ്.ഐ ജില്ലാ നേതൃത്വമാണ് വെള്ളാപ്പള്ളിയുടെ കോളെജിനെതിരെയുളള ഗുരുതര ആരോപണങ്ങളുമായി രംഗത്ത് എത്തിയത്.

വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കാനായി എല്ലാസഹായവും ചെയ്തു കൊടുക്കുന്നത് ബി.ഡി.ജെ.എസ് നേതാവും കോളെജ് സെക്രട്ടറിയുമായ സുഭാഷ് വാസുവും ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ഓച്ചിറ വാസുവാണെന്നും എസ്.എഫ്.ഐ നേതാക്കള്‍ പറഞ്ഞു.

No comments:

Post a Comment