Wednesday, 23 November 2016

നിരോധിച്ച നോട്ടുകള്‍ ഉപയോഗിക്കുന്നതിനുളള സമയം ഇന്ന് അവസാനിക്കും



ന്യൂഡല്‍ഹി:നിരോധിച്ച നോട്ടുകള്‍ ഉപയോഗിക്കുന്നതിന് അവശ്യ സര്‍വീസുകള്‍ക്ക് ആര്‍ബിഐ നല്‍കിയ ഇളവ് ഇന്ന് അവസാനിക്കും. ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, വിമാനത്താവളത്തിലെ കൗണ്ടറുകള്‍ എന്നിവടങ്ങളിലെല്ലാം പഴയനോട്ടുകള്‍ ഉപയോഗിക്കുന്നതിന് ഇളവ് അനുവദിച്ചിരുന്നു. ഈ ഇളവാണ് ഇന്ന് അവസാനിക്കുന്നത്. നോട്ടുകള്‍ പിന്‍വലിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും ജനങ്ങളുടെ ദുരിതത്തിന് മാറ്റുമുണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ നിരോധിച്ച നോട്ടുകള്‍ ഉപയോഗിക്കാന്‍ അവശ്യ സര്‍വീസുകള്‍ക്ക് നല്‍കിയ ഇളവുകൂടി ഇല്ലാതാകുന്നതോടെ ജനങ്ങളുടെ ദുരിതം വര്‍ധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

നവംബര്‍ 8നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 500,1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച് പ്രഖ്യാപനം നടത്തിയത്. കള്ളനോട്ടും കള്ളപണവും തടയുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുത്തത്. എന്നാല്‍ തീരുമാനം ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയും പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്തിരുന്നു. ഇയൊരു പശ്ചാത്തലത്തില്‍ കൂടിയാണ് അവശ്യ സേവനങ്ങള്‍ക്ക് അസാധു നോട്ട് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

അതേസമയം, 500 രൂപയുടെ പുതിയ നോട്ടുകള്‍ എ.ടി.എമ്മുകളിലത്തെിയിട്ടും നോട്ട് പ്രതിസന്ധിക്ക് അയവില്ല. ഏതാനും എസ്.ബി.ടി, എസ്.ബി.ഐ എ.ടി.എമ്മുകളിലാണ് ബുധനാഴ്ചയോടെ 500ന്റെ നോട്ടത്തെിയത്. മറ്റ് ബാങ്കുകളില്‍ വരുംദിവസങ്ങളില്‍ ഈസംവിധാനം വ്യാപിപ്പിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. അസാധുവാക്കിയ നോട്ടുകള്‍ ഡിസംബര്‍ 31 വരെ ബാങ്കുകളില്‍ നിന്ന് മാറ്റി വാങ്ങാന്‍ സാധിക്കും.

No comments:

Post a Comment