പെഷവാറിലെ നോത്തിയ മേഖലയിലെ വീട്ടിൽ നിന്നുമാണ് ഷർബത്തിന് ഫെഡറൽ ഇൻവെസ്റ്റിഗേറ്റീവ് ഏജൻസി ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഷർബത്തിന് പാക് തിരിച്ചറിയൽ കാർഡ് അനുവദിച്ചതിന് ഡാറ്റാബേസ് ആൻഡ് രജിസ്ട്രേഷൻ അതോറിറ്റിയിലെ മൂന്ന് ഉദ്യോഗസ്ഥരേയും പാക്കിസ്ഥാൻ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
വ്യാജ രേഖകൾ ചമച്ച് പാക്കിസ്ഥാനിൽ തുടരുന്നെന്ന് ആരോപിച്ച് 2015 മുതൽ ശർബത്തിനെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു പാക് സർക്കാർ. ഷർബത്തിനും രണ്ട് മക്കൾക്കും കഴിഞ്ഞ വർഷമാണ് ഡാറ്റാബേസ് ആൻഡ് രജിസ്ട്രേഷൻ അതോറിറ്റി പാക് തിരിച്ചറിയൽ കാർഡുകൾ അനുവദിച്ചത്. തിരിച്ചറിയൽ കാർഡിനായി ഷർബത്ത് നൽകിയ രേഖകൾ വ്യാജമാണെന്നാണ് പാക് അധികൃതർ കണ്ടെത്തിയിരിക്കുന്നത്. ഷർബത്തിന്‍റെ മക്കളാണെന്ന് കാണിച്ചിട്ടുള്ള രണ്ട് പേർ അവരുടെ മക്കളല്ലെന്നാണ് ബന്ധുക്കൾ മൊഴി നൽകിയിരിക്കുന്നതെന്നുമാണ് പാക്കിസ്ഥാന്‍റെ വാദം.
No comments:
Post a Comment