Thursday, 27 October 2016

ഹിജാബ് ധരിച്ചാല്‍ ജോലിയില്ല; യുവതി നിയമ നടപടിക്ക്


റെപ്രസന്‍റേറ്റീവ് ചിത്രം

ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുക

ഷിക്കാഗോ: മതവിശ്വാസം കാരണം തൊഴില്‍ദാതാവ് വിവേചനം കാണിച്ചെന്ന പരാതിയുമായി മുസ്ലീം യുവതി. അമേരിക്കയിലെ ഒരു സെക്യൂരിറ്റി കമ്പനിക്ക് എതിരെയാണ് പരാതി. മതവിശ്വാസവും, ഹിജാബ് ധാരണവും കാരണമാണ് തനിക്ക് ജോലി ലഭിക്കാതെ പോയതെന്നാണ് സഹ്‍റ-ഇമാനി അലിയുടെ പരാതിയില്‍ പറയുന്നത്.

2015ല്‍ ആണ് പരാതിക്ക് ആസ്‍പദമായ സംഭവം. ടെലിഫോണ്‍ അഭിമുഖത്തില്‍ താന്‍ ഹിജാബ് ധരിക്കുന്ന കാര്യം പറഞ്ഞിരുന്നതാണെന്നും ഇത് പ്രശ്‍നമല്ലെന്ന് കമ്പനി അറിയിച്ചതാണെന്നും അലി പരാതിയില്‍ ആരോപിച്ചു. എന്നാല്‍ ഇതിന് ശേഷം ലഭിച്ച ഇ-മെയിലുകളില്‍ നിന്ന് തന്‍റെ വിശ്വാസം ജോലി ലഭിക്കാന്‍ തടസ്സമായെന്ന് മനസ്സിലായതായി അലി പറയുന്നു.

അമേരിക്കയില്‍ ഇസ്ലാം വിശ്വാസം പിന്തുടരുന്നവരോട് കോര്‍പ്പറേറ്റ് ലോകത്തിലുള്ളവര്‍ക്കും അസഹിഷ്ണുത വര്‍ധിക്കുകയാണെന്നും ഈ നിയമനടപടിയിലൂടെ ഇത് മറികടക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.

No comments:

Post a Comment