മുംബൈ: ഹാജി അലി ദർഗയിൽ സ്ത്രീകൾക്കും പ്രവേശനം നൽകാമെന്ന് ട്രസ്റ്റ് ഭാരവാഹികൾ സുപ്രീംകോടതിയെ അറിയിച്ചു. ദർഗയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനാവശ്യമായ സൗകര്യമേർപ്പെടുത്താൻ നാലാഴ്ച സമയം കോടതി നൽകിയിരുന്നു. സ്ത്രീ പ്രവേശന വിലക്ക് ബോംബെ ഹൈകോടതി എടുത്തുകളഞ്ഞതിനെതിരെ ദർഗ ട്രസ്റ്റ് ഭാരവാഹികൾ പരമോന്നത കോടതിയെ സമീപിക്കുകയും ഒക്ടോബർ 17 വരെ സ്ത്രീപ്രവേശനത്തിലെ സ്റ്റേ കോടതി നീട്ടി നൽകുകയും ചെയ്തിരുന്നു.
രണ്ടാഴ്ചക്കകം ഇക്കാര്യത്തിൽ കൂടുതൽ പുരോഗമനപരമായ നിലപാട് കോടതിയെ അറിയിക്കാമെന്ന് ട്രസ്റ്റ് ഭാരവാഹികൾ ബോധിപ്പിച്ചിരുന്നു. തുടർന്നാണ് സത്രീപ്രവേശനത്തെ ട്രസ്റ്റ് ഭാരവാഹികൾ സുപ്രീംകോടതിയിൽ അനുകൂലിച്ചത്.
സ്ത്രീകൾ ദർഗയിൽ പ്രവേശിക്കുന്നത് വിലക്കിയതിനെതിരെ ഭാരതീയ മുസ്ലിം മഹിള ആന്ദോളൻ നേതാക്കളായ നൂർജഹാൻ ഫിയാസ്, സകിയ സോമൻ എന്നിവരാണ് ഹൈകോടതിയെ സമീപിച്ചത്. ഭരണഘടനയുടെ 14, 15, 25 വകുപ്പുകൾ പ്രകാരം സ്ത്രീകളെ ദർഗയിൽ പ്രവേശിക്കുന്നത് വിലക്കാൻ ട്രസ്റ്റിന് അധികാരമില്ലെന്നായിരുന്നു ഹൈകോടതി വിധി.
പുരുഷൻമാരെ പോലെ ദർഗയുടെ പ്രധാന ഭാഗത്ത് പ്രവേശിക്കാൻ സ്ത്രീക്കും അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. വ്യക്തിയുടേയോ സംഘത്തിേൻറയോ ആചാരങ്ങളിലും രീതികളിലും മാറ്റം വരുത്താൻ ട്രസ്റ്റിന് അധികാരമില്ലെന്നും ഹൈകോടതി വ്യക്തമാക്കിയിരുന്നു. ഇൗ വിധിക്കെതിരെയാണ് ട്രസ്റ്റ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.
No comments:
Post a Comment