Thursday, 27 October 2016

രോഗ ഭീഷണി;ആയിര കണക്കിന്  താ​റാ​വു​ക​ളെ കൊ​ന്നൊ​ടു​ക്കു​ന്നു



KERALA

ആ​ല​പ്പു​ഴ: പ​ക്ഷി​പ്പ​നി ബാ​ധി​ച്ച താ​റാ​വു​ക​ളെ ദ്രു​ത​ക​ര്‍മ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​ന്നൊ​ടു​ക്കി സം​സ്ക​രി​ച്ച് തു​ട​ങ്ങി. ത​ക​ഴി, ചെ​റു​ത​ന, മു​ട്ടാ​ര്‍ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ രോ​ഗം ബാ​ധി​ച്ച 1,176 താ​റാ​വു​ക​ളെ​യാ​ണ് ഇ​ന്ന​ലെ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ സം​സ്ക​രി​ച്ച​ത്. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ രോ​ഗം ബാ​ധി​ച്ച താ​റാ​വു​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു.
ഇ​ന്ന് നീ​ലം​പേ​രൂ​ര്‍ അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ദ്രു​ത​ക​ര്‍മ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ താ​റാ​വു​ക​ളെ ന​ശി​പ്പി​ക്കും.
രോ​ഗം ബാ​ധി​ച്ച താ​റാ​വു​ക​ളെ മാ​ത്രം ന​ശി​പ്പി​ക്കാ​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് ല​ഭി​ച്ചി​ട്ടു​ള്ള നി​ര്‍ദേ​ശം. എ​ന്നാ​ല്‍ മു​ഴു​വ​ന്‍ താ​റാ​വു​ക​ളെ​യും കൊ​ന്നൊ​ടു​ക്ക​ണ​മെ​ന്ന് ക​ര്‍ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. രോ​ഗം ബാ​ധി​ക്കാ​ത്ത​വ​യെ സം​ര​ക്ഷി​ക്കാ​ന്‍ മാ​ര്‍ഗ​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് ക​ര്‍ഷ​ക​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ സ​മീ​പി​ച്ച​ത്.
ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​യാ​റാ​യി​ല്ല. ചി​ല​യി​ട​ങ്ങ​ളി​ല്‍ ഇ​തു ക​ര്‍ഷ​ക പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. രോ​ഗം പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ താ​റാ​വു​ക​ളെ ഒ​രു സ്ഥ​ല​ത്തു നി​ന്നും മ​റ്റൊ​രി​ട​ത്തേ​ക്കു മാ​റ്റു​ന്ന​തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം ക​ര്‍ശ​ന നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി. കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ രോ​ഗം പ​ട​രാ​തി​രി​ക്കാ​നു​ള്ള മു​ന്‍ ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​ധി​കൃ​ത​ര്‍.

<ദ്രു​ത ക​ര്‍മ സേ​ന​യു​ടെ പ്ര​വ​ര്‍ത്ത​നം വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കും. അ​ര ല​ക്ഷം താ​റാ​വു​ക​ളെ​യെ​ങ്കി​ലും കൊ​ന്നൊ​ടു​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ല്‍.
<എ​ച്ച് 1 എ​ന്‍ 8 വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട പ​ക്ഷി​പ്പ​നി​യാ​ണ് താ​റാ​വു​ക​ളി​ല്‍ സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം മ​നു​ഷ്യ​രി​ലേ​ക്ക് പ​ട​രി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ.
<സൈ​ബീ​രി​യി​ല്‍ നി​ന്നെ​ത്തി​യ ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ളി​ലൂ​ടെ​യാ​ണ് വൈ​റ​സ് ജി​ല്ല​യി​ലെ​ത്തി​യ​തെ​ന്നാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. ക​ഴി​ഞ്ഞ ത​വ​ണ​യും ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ളാ​യി​രു​ന്നു പ​ക്ഷി​പ്പ​നി വൈ​റ​സ് പ​ട​ര്‍ത്തി​യ​ത്.
<ന​ശി​പ്പി​ക്കു​ന്ന താ​റാ​വു​ക​ള്‍ക്ക് ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ദി​വ​സ​ങ്ങ​ള്‍ക്ക് മു​ന്‍പ് രോ​ഗം ബാ​ധി​ച്ച് ച​ത്തൊ​ടു​ങ്ങി​യ താ​റാ​വു​ക​ള്‍ക്കും ന​ഷ്ട​പ​രി​ഹാ​രം ന​ല്‍ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ.

No comments:

Post a Comment