ന്യൂഡൽഹി: ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗവും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ സുരേന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയേക്കുമെന്ന് സൂചന. ജയലളിതയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടർന്നാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. രണ്ട് ദിവസത്തിനകം സുരേന്ദ്രനെ പുറത്താക്കിയുള്ള തീരുമാനം പ്രഖ്യാപിക്കുമെന്നാണു വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നുള്ള വാർത്തകൾ.
‘ജയലളിതായുഗം’ അവസാനിക്കുന്നതോടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഗുണപരമായ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന് കടുത്ത അമർഷമുണ്ടെന്നാണ് വിവരം. കേരളത്തിൽ നിന്നുള്ള നേതാക്കന്മാരാണ് സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് കേന്ദ്ര നേതാക്കൾക്ക് ഇമെയിൽ ചെയ്ത് നൽകിയത്.
വ്യക്തിപൂജയിലും പ്രാദേശികവികാരത്തിലും അധിഷ്ഠിതമായ ദ്രാവിഡരാഷ്ട്രീയം പതുക്കെ പതുക്കെ ദേശീയരാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരുമെന്നു നമുക്ക് പ്രതീക്ഷിക്കാമെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. പനീര്‍ശെല്‍വത്തിനു കീഴില്‍ വളരെയൊന്നും മുന്നോട്ടുപോകാന്‍ എഐഡിഎംകെയ്ക്കു കഴിയില്ലെന്നും ഏതായാലും നമുക്കു കാത്തിരുന്നു കാണാമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ചെന്നൈ അപ്പോളോ ആശുപത്രിയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഗുരുതരാവസ്ഥയില്‍ കഴിയുന്നതിനിടെയാണ് ഫേസ്ബുക്ക് പോസ്റ്റുമായി കെ സുരേന്ദ്രന്‍ രംഗത്തെത്തിയത്.
തങ്ങൾ ജീവനേക്കാൾ സ്നേഹിക്കുന്ന അമ്മയെ അവഹേളിച്ച ബിജെപി നേതാവിന്റെ പ്രസ്താവന തമിഴ്‌നാട്ടിലും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ടെന്നാണു വാർത്തകൾ.
No comments:
Post a Comment