Tuesday, 21 February 2017

കോഴിക്കോട് മിഠായി തെരുവില്‍ വന്‍ തീപിടുത്തം



 

 

 

 


കനത്ത പുക കോഴിക്കോട് നഗരത്തെ മൂടിആളുകളെ ഒഴിപ്പിക്കുന്നുസമീപ ജില്ലകളില്‍ നിന്നും ഫയര്‍ഫോഴ്സ് യൂണിറ്റുകളെ വിളിച്ചുവരുത്തുന്നു

കോഴിക്കോട്: മിഠായി തെരുവില്‍ വന്‍ തീപിടുത്തം. രാധാ തീയറ്ററിനടുത്തുള്ള മോഡേണ്‍ എന്ന തുണിക്കടയിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ നിന്ന് സമീപത്തുള്ള കടകളിലേക്ക് തീ പടര്‍ന്നു സമീപത്തുള്ള കടകളെല്ലാം അടച്ച ശേഷം ആളുകളെ ഇവിടെ നിന്ന് ഒഴിപ്പിക്കുകയാണ്. മൂന്ന് കടകള്‍ ഇതിനോടകം പൂര്‍ണ്ണമായി കത്തി നശിച്ചിട്ടുണ്ട്.


ഇപ്പോള്‍ തീപിടിച്ച കടകളുടെ പരസരത്തുള്ള കടകളില്‍ ഗ്യാസ് സിലിണ്ടറുണ്ടെന്ന വിവരവും ആശങ്ക പടര്‍ത്തുന്നുണ്ട്. ഇത് പൊട്ടിത്തെറിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രതയോടെയാണ് തീയണക്കാനുള്ള ശ്രമങ്ങള്‍ മുന്നോട്ടു പോകുന്നത്.11.45ഓടെയായാണ്  തീപിടുത്തം ശ്രദ്ധയില്‍ പെട്ടത്.  ഫയര്‍ ഫോഴ്സിന്റെ പത്തോളം യൂണിറ്റുകള്‍ ജില്ലയിലെ പലസ്ഥലത്ത് നിന്നായി ഇപ്പോള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സമീപ ജില്ലകളില്‍ നിനന്ും ഫയര്‍ ഫോഴ്സ് യൂണിറ്റുകളെ ഇങ്ങോട്ട് വിളിച്ചു വരുത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കനത്ത പുക കോഴിക്കോട് നഗരത്തെ മൂടിയിരിക്കുയാണ്. ഇത് രക്ഷാ പ്രവര്‍ത്തനം ദുഷ്കരമാക്കുന്നുണ്ട്.

ഇതുവരെ ആളപായമില്ലെന്നും തീപിടിച്ചിട്ടുള്ള  കടകളിലൊന്നും ആളുകള്‍ കുടുങ്ങിയിട്ടില്ലെന്നുമാണ് ഇപ്പോള്‍ ലഭ്യമാകുന്നത വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയര്‍ഫോഴ്സിനൊപ്പം നാട്ടുകാരും പൊലീസും തീയണക്കാന്‍ രംഗത്തുണ്ട്. എന്നാല്‍ ഇതുവരെയും തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല.  മുമ്പും മിഠായി തെരുവില്‍ തീപിടച്ച സ്ഥലത്തിന് തൊട്ടടുത്താണ് ഇപ്പോള്‍ വീണ്ടും തീപിടിച്ചത്. ഇടുങ്ങിയ റോഡുകളുള്ള ഇവിടേക്ക് ഫയര്‍ ഫോഴ്സ് വാഹനങ്ങള്‍ക്ക് എത്തിച്ചേരാന്‍ വലിയ ബുദ്ധിമുട്ടാണ്. ഇതും അപകടത്തിന്റെ ആഘാതം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ജില്ലാ കളക്ടറടക്കമുള്ള ഉദ്ദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.

ജിയോ തരംഗം വീണ്ടും, അൺലിമിറ്റഡ് ഓഫർ 2018 മാർച്ച് 31 വരെ തുടരും


റിലയന്‍സ് ജിയോ അൺലിമിറ്റഡ് ന്യൂ ഇയർ ഓഫര്‍ 2018 മാര്‍ച്ച് 31 വരെ നീട്ടിയതായി റിലയന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി അറിയിച്ചു. നേരത്തെ 2017 മാർച്ച് 31 വരെയായിരുന്നു ഫ്രീ ഓഫറിന്റെ കാലാവധി. ജിയോ പ്രൈം വരിക്കാർക്കെല്ലാം അൺലിമിറ്റഡ് സർവീസ് ലഭിക്കും. അതേസമയം, ഈ അൺലിമിറ്റഡ് സേവനം ലഭിക്കാൻ മാസം 303 രൂപ പാക്ക് ആക്ടിവേറ്റ് ചെയ്യേണ്ടതുണ്ട്. അതായത് ദിവസം കേവലം 10 രൂപയ്ക്ക് അൺലിമിറ്റഡ് സേവനം ഉപയോഗിക്കാം.

മാർച്ച് ഒന്നിനും 31 നു ഇടയ്ക്ക് 99 രൂപ അടച്ച് പ്രൈം ടൈം ഓഫർ നീട്ടാം. പുതിയ ജിയോ വരിക്കാർക്കും 99 രൂപ അടച്ച് ഈ ഓഫർ നേടാവുന്നതാണ്. ഏപ്രിൽ ഒന്നു മുതൽ 303 രൂപ അടച്ച് ഒരു മാസത്തേക്ക് ഇപ്പോൾ കിട്ടുന്ന അൺലിമിറ്റഡ് പ്രൈം ടൈം ഓഫർ സ്വന്തമാക്കാം. 99 രൂപ പാക്ക് ആക്ടിവേറ്റ് ചെയ്തില്ലെങ്കിൽ ജിയോയുടെ പ്രഖ്യാപിത താരീഫിലേക്ക് മാറും.

കേവലം അഞ്ചു മിനുറ്റുകള്‍ക്കുള്ളിലാണ് ജിയോ സിം ആക്റ്റിവേറ്റ് ചെയ്യുന്നത്. ലോകത്തില്‍ തന്നെ ഇത്രയും വേഗതയില്‍ ആക്റ്റിവേറ്റ് ചെയ്യപ്പെടുന്ന മൊബൈൽ സിം ഇല്ലെന്നാണ് റിപ്പോർട്ട്. ലോകത്തില്‍ അതിവേഗം വളരുന്ന കമ്പനിയായി റിലയന്‍സ് ജിയോ മാറിയിരിക്കുന്നു. ഫെയ്‌സ്ബുക്കിനേക്കാളും എത്രയോ വേഗതയിലാണ് ജിയോ കുതിക്കുന്നത്. സെപ്റ്റംബർ അഞ്ചിനു സേവനം ആരംഭിച്ച കമ്പനി 2017 മാർച്ച് അവസാനത്തോടെ 10 കോടി വരിക്കാർ എന്നാണു ലക്ഷ്യമിട്ടത്. എങ്കിലും ഫെബ്രുവരി പകുതിയോടെ തന്നെ 10 കോടി വരിക്കാരെ റിലയൻസ് ജിയോ സ്വന്തമാക്കിയിരിക്കുന്നു.

Jio Prime Members can get this tremendous value
at an introductory price of only Rs 303/month, effectively just Rs 10/day #100MillionOnJio

— Reliance Jio (@reliancejio) February 21, 2017


Jio Prime Members can continue enjoying the unlimited benefits of JIO NEW YEAR OFFER until 31st March, 2018. #100MillionOnJio

— Reliance Jio (@reliancejio) February 21, 2017


ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ 10 കോടി 4ജി വരിക്കാരെ നേടിയെന്ന പ്രഖ്യാപനമാണ് ചെയർമാൻ മുകേഷ് അംബാനി ഇപ്പോൾ നടത്തിയിരിക്കുന്നത്. സൗജന്യങ്ങൾ അവസാനിക്കുമ്പോൾ വരിക്കാർ കൊഴിഞ്ഞുപോകാൻ സാധ്യതയുള്ളതിനാൽ പുതിയ ഒരുകൂട്ടം ഓഫറുകളാണ് അംബാനി ഇന്ന് പ്രഖ്യാപിച്ചത്. നിലവിൽ ജിയോയുടെ വരിക്കാരിൽ ഭൂരിപക്ഷവും മറ്റു നെറ്റ്‌വർക്കുകളുടെയും വരിക്കാരാണ്. വില കുറഞ്ഞ 4ജി ഫോണുകൾ അവതരിപ്പിക്കുന്നതടക്കമുള്ള നടപടികളുമായി ജിയോ മുന്നോട്ടുപോകുകയാണ്.

ജിയോയുടെ ഇപ്പോഴത്തെ ഓഫറുകൾക്കെതിരെ എയർടെൽ, ഐഡിയ, വോഡഫോൺ എന്നീ പ്രമുഖ ടെലികോം കമ്പനികൾ നിയമപരമായും വിപണന തന്ത്രങ്ങളിലൂടെയും പോരാട്ടത്തിലാണ്. എല്ലാ കമ്പനികളുടെയും ലാഭം കുറയാൻ ജിയോ കാരണമായിട്ടുണ്ട്

Wednesday, 15 February 2017

കാലിയാ റഫീക്ക് വധം: വകവരുത്തിയത് മുത്തലിബിനെ കൊന്നതിലുള്ള പ്രതികാരമെന്ന് സൂചന;ഉപ്പളയിലെ യുവാവ് പിടിയിൽ





ഉപ്പള: ഉപ്പള മണി മുണ്ടയിലെ കാലിയാ റഫീഖിനെ (38) വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയത് ഇവരുടെ സംഘത്തില്‍ മുമ്പുണ്ടായിരുന്ന ഉപ്പള മണ്ണംകുഴിയിലെ മുത്തലിബിനെ (38) വെട്ടിക്കൊലപ്പെക്ക്ത്തിലുള്ള പ്രതികാരമാണെന്ന് പോലീസിന് സൂചന ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഉപ്പളയിലെഒരു യുവാവ് ഉള്ളാള്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി 11.45 മണിയോടെ മംഗളൂരു ബി സി റോഡില്‍വെച്ചാണ് മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന കാലിയാ റഫീഖും സംഘവും സഞ്ചരിച്ച റിറ്റ്‌സ് കാറില്‍ ടിപ്പര്‍ ലോറി വന്നിടിച്ചത്. പിന്നാലെ എത്തിയ മറ്റൊരു കാറില്‍നിന്നും അഞ്ചുപേരിറങ്ങി കാലിയാ റഫീഖിനെ അക്രമിക്കുകയായിരുന്നു.



കാറിന്റെ ഡോര്‍ തുറന്ന് തോക്കുമായി പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാലിയാ റഫീഖിന്റെ കൈക്കാണ് ആദ്യം വെട്ടിയത്. കാലിയാ റഫീഖിന്റെ കൂടെയുണ്ടായിരുന്ന ഉപ്പള മണിമുണ്ടം സ്വദേശി സിയാദ് അക്രമം തടുക്കാന്‍ ശ്രമിച്ചപ്പോള്‍ സിയാദിന്റെ കൈക്കും വെട്ടേറ്റു. കാലിയാ റഫീഖിന്റെ കൂടെയുണ്ടായിരുന്ന മറ്റുരണ്ടുപേര്‍ ഇതിനിടയില്‍ ഓടിരക്ഷപ്പെട്ടു. കൈക്ക് വെട്ടേറ്റതോടെ അവിടെനിന്നും രക്ഷപ്പെട്ട കാലിയാ റഫീഖ് ബി സി റോഡിലെ പെട്രോള്‍ പമ്പിലേക്ക് ഓടിക്കയറി.

പിന്നാലെയെത്തിയ സംഘം കാലിയാ റഫീഖിനെ വെടിവെച്ചിട്ടശേഷം വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. റഫീഖിന്റെ മരണം ഉറപ്പുവരുത്തിയശേഷമാണ് സംഘം അവിടെനിന്നും മടങ്ങിയത്. സംഭവത്തില്‍ മുമ്പ് കൊല്ലപ്പെട്ട ഒരു യുവാവിന്റെ ബന്ധുവാണ് പോലീസിന്റെ പിടിയിലായിരിക്കുന്നതെന്നാണ് സൂചന. കാലിയാ റഫീഖ് സഞ്ചരിച്ച കാറിനെ ഇടിച്ച ടിപ്പര്‍ ലോറിയില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഈ ടിപ്പര്‍ ലോറി മഞ്ചേശ്വരം സ്വദേശിയുടേതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ടിപ്പര്‍ ലോറി ഇവിടെ ഉപേക്ഷിച്ചശേഷം സംഘമെത്തിയ കാറിലാണ് കടന്നുകളഞ്ഞതെന്നും വിവരമുണ്ട്.

അക്രമി സംഘത്തിലുണ്ടായിരുന്നവരെയെല്ലാം തിരിച്ചറിഞ്ഞതായാണ് ഉള്ളാള്‍ പോലീസ് നല്‍കുന്ന സൂചന. കൈക്ക് വെട്ടേറ്റ സിയാദില്‍നിന്നും പോലീസ് വിശദമായ മൊഴിരേഖപ്പെടുത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഉള്ളാള്‍ പോലീസാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. ദേര്‍ളക്കട്ട കെ എസ് ഹെഡ്‌ഗെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ഉച്ചയോടെ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

കാലിയാ റഫീഖിന്റെ കാറിന് സമീപത്തുനിന്നും ഒരു തോക്ക് കണ്ടെത്തിയതായി സൂചനയുണ്ട്. കാറില്‍നിന്നും മറ്റു ആയുധങ്ങളൊന്നും കിട്ടിയിട്ടുണ്ടോയെന്നകാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കാറിന് താഴെ രക്തം തളംകെട്ടിക്കിടന്നിരുന്നു. റഫീഖും സംഘവും മംഗളുവില്‍ എവിടെക്കാണ് പോകാന്‍ തീരുമാനിച്ചതെന്നും മറ്റുമുള്ള കാര്യങ്ങള്‍ പോലീസ് വിശദമായി അന്വേഷിച്ചുവരുന്നുണ്ട്. കൊലക്കേസ്, വധശ്രമം, തട്ടിക്കൊണ്ടുപോകല്‍, ഗുണ്ടാ പിരിവ്, നരഹത്യാശ്രമം, കവര്‍ച്ച തുടങ്ങി അമ്പതിലതികം കേസുകളില്‍ പ്രതിയാണ് കാലിയാ റഫീഖെന്നാണ് പോലീസ് നല്‍കുന്ന വിവരം.

Friday, 3 February 2017

അമേരിക്കന്‍ പൗരന്മാര്‍ക്ക് പ്രവേശനമില്ല; ട്രംപിന് അതേ നാണയത്തില്‍ തിരിച്ചടിയുമായി ഇറാന്‍

തെഹ്റാന്‍: അഭയാര്‍ത്ഥി വിരുദ്ധ നിലപാടു കൈക്കൊണ്ട അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അതേ നാണയത്തില്‍ മറുപടി നല്‍കി ഇറാന്‍. മുസ്ലിം ജനതയ്ക്ക് അമേരിക്കയില്‍ പ്രവേശനം വിലക്കിയതിനു മറുപടിയായി അമേരിക്കന്‍ പൗരന്‍മാര്‍ക്ക് ഇറാനിലും പ്രവേശനം അനുവദിക്കില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ലിബിയ, സുഡാന്‍, സൊമാലിയ, സിറിയ, ഇറാഖ്, ഇറാന്‍, യെമന്‍ തുടങ്ങി ഏഴ് മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശനം നിഷേധിച്ചു കൊണ്ട് കഴിഞ്ഞ ദിവസം ട്രംപ് ഉത്തരവിറക്കിയിരുന്നു. മുസ്ലിം ജനതയെ അപമാനിക്കുന്ന തരത്തിലാണ് ട്രംപിന്റെ ഉത്തരവെന്നും ഇത് തീവ്രവാദവും കൂടാന്‍ കാരണമാകുമെന്നും ഇറാന്‍ വിദേശ കാര്യമന്ത്രാലയം പറഞ്ഞു. ഈ തീരുമാനം ചരിത്രത്തില്‍ തീവ്രവാദികള്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും അമേരിക്ക നല്‍കിയ സംഭാവനയായി വായിക്കപ്പെടും എന്നും മന്ത്രാലയം സൂചിപ്പിച്ചു.

ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി അമേരിക്കന്‍-മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ വിമര്‍ശിച്ചിരുന്നു. രാജ്യങ്ങള്‍ തമ്മില്‍ മതില്‍ തീര്‍ക്കേണ്ട കാലഘട്ടത്തിലല്ല നാം ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു

Tuesday, 31 January 2017

കേരളത്തെ പറഞ്ഞു പറ്റിച്ചു; ബജറ്റില്‍ ഇത്തവണയും എയിംസില്ല; ഗുജറാത്തിന് രണ്ട് എയിംസ്; കൂടുതല്‍ കോളെജുകള്‍ക്ക് സ്വയംഭരണ പദവി 



നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നാലാം ബജറ്റ്. പ്രധാന ബജറ്റ് പ്രഖ്യാപനങ്ങള്‍

കര്‍ഷകരുടെ വരുമാനം അഞ്ചുവര്‍ഷം കൊണ്ട് ഇരട്ടിയാക്കുംഐആര്‍സിടിസി വഴിയുളള റെയില്‍വെ ടിക്കറ്റ് ബുക്കിങ്ങിന് സര്‍വീസ് ചാര്‍ജുകള്‍ ഉണ്ടായിരിക്കില്ലമുതിര്‍ന്നവര്‍ക്കായി സ്മാര്‍ട് കാര്‍ഡുകള്‍. ആധാര്‍ കാര്‍ഡിനെ അടിസ്ഥാനമാക്കിയായിരിക്കും ഇവ.രണ്ടു വര്‍ഷത്തിനകം എല്ലാ ട്രെയിനുകളിലും ബയോ ടോയ്ലെറ്റുകള്‍റോഡ് വികസനത്തിനായി 64000 കോടി രൂപഎയിംസിന്റെ കാര്യത്തില്‍ കേരളത്തിന് നല്‍കിയ ഉറപ്പ് വെറുതെ. ഇത്തവണയും കേരളത്തിന് എയിംസില്ല. ജാര്‍ഖണ്ഡിലും ഗുജറാത്തിലും രണ്ട് എയിംസുകള്‍ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച നിലവാരം ഉറപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണം നല്‍കുംപ്രവേശന പരീക്ഷകള്‍ക്ക് ഏകീകൃത സംവിധാനം ഏര്‍പ്പെടുത്തും. ഇതിനായി പൊതു അധികാര കേന്ദ്രവും നിലവില്‍ വരുംഎല്ലാവര്‍ക്കും 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുംഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുംകാര്‍ഷിക മേഖല 4.1 ശതമാനം വളരും15000 ഗ്രാമങ്ങളെ ദാരിദ്ര്യ രഹിതമാക്കുംഅടുത്ത സാമ്പത്തികവര്‍ഷം നോട്ട് പിന്‍വലിക്കല്‍ ബാധിക്കില്ല.തൊഴിലുറപ്പ് പദ്ധതി വിഹിതം 48,000 കോടി രൂപയാക്കി വര്‍ധിപ്പിക്കുംഒരുകോടി കുടുംബങ്ങളെ ദാരിദ്ര്യരേഖയില്‍ നിന്നും ഉയര്‍ത്തും10 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പ നല്‍കുംഗ്രാമീണ വൈദ്യുതീകരണം 2018ഓടെ പൂര്‍ണമാകുംപ്രധാനമന്ത്രിയുടെ ഗ്രാമ സഡക് യോജനയില്‍ ഉള്‍പ്പെടുത്തി പ്രതിദിനം 133 കിലോ മീറ്റര്‍ റോഡ് നിര്‍മ്മിക്കും2019ഓടെ ഒരുകോടി വീടുകള്‍ നിര്‍മ്മിക്കുംഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ബോര്‍ഡ് ഇനിയില്ല

ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കൊടുവില്‍ നരേന്ദ്രമോഡി സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ് അവതരണത്തിന് തുടക്കം. സ്പീക്കര്‍ സുമിത്ര മഹാജന്റെ നേതൃത്വത്തില്‍ മരണടഞ്ഞ മുസ്ലിംലീഗ് നേതാവ് എ.അഹമ്മദ് എംപിക്ക് അനുശോചനം രേഖപ്പെടുത്തി അല്‍പ്പസമയം മൗനമാചരിച്ചതിന് ശേഷമാണ് സഭ ആരംഭിച്ചത്. അതിനിടെ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ബജറ്റ് അവതരണം നാളത്തേക്ക് മാറ്റണമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സ്പീക്കറോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് അല്‍പ്പസമയത്തേക്ക് സഭയില്‍ ബഹളവും ഉയര്‍ന്നു. പിന്നാലെ ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി ബജറ്റ് അവതരണം ആരംഭിച്ചു. നോട്ട് നിരോധന നടപടികള്‍ക്ക് ജനം നല്‍കിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു. സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനായി കള്ളപ്പണത്തിനെതിരെ ഒരു വിട്ടുവീഴ്ചയ്ക്കും രാജ്യം തയ്യാറല്ല. പണപ്പെരുപ്പം ഒറ്റയക്കമായി കുറയ്ക്കാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് റദ്ദാക്കല്‍ നടപടിക്ക് ശേഷമുള്ള ആദ്യ ബജറ്റെന്ന നിലയിലും, അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലും ബജറ്റിന് ഏറെ രാഷ്ട്രീയ പ്രാധാന്യമാണ് ഉള്ളത്. കൂടാതെ ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ബജറ്റ് അവതരണം മാറ്റിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയാണ് സ്പീക്കര്‍ ബജറ്റിന് അവതരണാനുമതി നല്‍കിയത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യം പ്രതീക്ഷിച്ച വളര്‍ച്ചാനിരക്ക് കൈവരിക്കില്ലെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങള്‍ക്കിടയിലാണ് എല്ലാവരും പ്രതീക്ഷിക്കുന്ന ബജറ്റിന്റെ അവതരണം. റെയില്‍-പൊതുബജറ്റുകള്‍ ആദ്യമായാണ് ഒരുമിച്ച് അവതരിപ്പിക്കുന്നത്

കേരളത്തെ പറഞ്ഞു പറ്റിച്ചു; ബജറ്റില്‍ ഇത്തവണയും എയിംസില്ല; ഗുജറാത്തിന് രണ്ട് എയിംസ്; കൂടുതല്‍ കോളെജുകള്‍ക്ക് സ്വയംഭരണ പദവി 



നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നാലാം ബജറ്റ്. പ്രധാന ബജറ്റ് പ്രഖ്യാപനങ്ങള്‍

കര്‍ഷകരുടെ വരുമാനം അഞ്ചുവര്‍ഷം കൊണ്ട് ഇരട്ടിയാക്കുംഐആര്‍സിടിസി വഴിയുളള റെയില്‍വെ ടിക്കറ്റ് ബുക്കിങ്ങിന് സര്‍വീസ് ചാര്‍ജുകള്‍ ഉണ്ടായിരിക്കില്ലമുതിര്‍ന്നവര്‍ക്കായി സ്മാര്‍ട് കാര്‍ഡുകള്‍. ആധാര്‍ കാര്‍ഡിനെ അടിസ്ഥാനമാക്കിയായിരിക്കും ഇവ.രണ്ടു വര്‍ഷത്തിനകം എല്ലാ ട്രെയിനുകളിലും ബയോ ടോയ്ലെറ്റുകള്‍റോഡ് വികസനത്തിനായി 64000 കോടി രൂപഎയിംസിന്റെ കാര്യത്തില്‍ കേരളത്തിന് നല്‍കിയ ഉറപ്പ് വെറുതെ. ഇത്തവണയും കേരളത്തിന് എയിംസില്ല. ജാര്‍ഖണ്ഡിലും ഗുജറാത്തിലും രണ്ട് എയിംസുകള്‍ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച നിലവാരം ഉറപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണം നല്‍കുംപ്രവേശന പരീക്ഷകള്‍ക്ക് ഏകീകൃത സംവിധാനം ഏര്‍പ്പെടുത്തും. ഇതിനായി പൊതു അധികാര കേന്ദ്രവും നിലവില്‍ വരുംഎല്ലാവര്‍ക്കും 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുംഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുംകാര്‍ഷിക മേഖല 4.1 ശതമാനം വളരും15000 ഗ്രാമങ്ങളെ ദാരിദ്ര്യ രഹിതമാക്കുംഅടുത്ത സാമ്പത്തികവര്‍ഷം നോട്ട് പിന്‍വലിക്കല്‍ ബാധിക്കില്ല.തൊഴിലുറപ്പ് പദ്ധതി വിഹിതം 48,000 കോടി രൂപയാക്കി വര്‍ധിപ്പിക്കുംഒരുകോടി കുടുംബങ്ങളെ ദാരിദ്ര്യരേഖയില്‍ നിന്നും ഉയര്‍ത്തും10 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പ നല്‍കുംഗ്രാമീണ വൈദ്യുതീകരണം 2018ഓടെ പൂര്‍ണമാകുംപ്രധാനമന്ത്രിയുടെ ഗ്രാമ സഡക് യോജനയില്‍ ഉള്‍പ്പെടുത്തി പ്രതിദിനം 133 കിലോ മീറ്റര്‍ റോഡ് നിര്‍മ്മിക്കും2019ഓടെ ഒരുകോടി വീടുകള്‍ നിര്‍മ്മിക്കുംഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ബോര്‍ഡ് ഇനിയില്ല

ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കൊടുവില്‍ നരേന്ദ്രമോഡി സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ് അവതരണത്തിന് തുടക്കം. സ്പീക്കര്‍ സുമിത്ര മഹാജന്റെ നേതൃത്വത്തില്‍ മരണടഞ്ഞ മുസ്ലിംലീഗ് നേതാവ് എ.അഹമ്മദ് എംപിക്ക് അനുശോചനം രേഖപ്പെടുത്തി അല്‍പ്പസമയം മൗനമാചരിച്ചതിന് ശേഷമാണ് സഭ ആരംഭിച്ചത്. അതിനിടെ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ബജറ്റ് അവതരണം നാളത്തേക്ക് മാറ്റണമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സ്പീക്കറോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് അല്‍പ്പസമയത്തേക്ക് സഭയില്‍ ബഹളവും ഉയര്‍ന്നു. പിന്നാലെ ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി ബജറ്റ് അവതരണം ആരംഭിച്ചു. നോട്ട് നിരോധന നടപടികള്‍ക്ക് ജനം നല്‍കിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു. സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനായി കള്ളപ്പണത്തിനെതിരെ ഒരു വിട്ടുവീഴ്ചയ്ക്കും രാജ്യം തയ്യാറല്ല. പണപ്പെരുപ്പം ഒറ്റയക്കമായി കുറയ്ക്കാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് റദ്ദാക്കല്‍ നടപടിക്ക് ശേഷമുള്ള ആദ്യ ബജറ്റെന്ന നിലയിലും, അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലും ബജറ്റിന് ഏറെ രാഷ്ട്രീയ പ്രാധാന്യമാണ് ഉള്ളത്. കൂടാതെ ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ബജറ്റ് അവതരണം മാറ്റിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയാണ് സ്പീക്കര്‍ ബജറ്റിന് അവതരണാനുമതി നല്‍കിയത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യം പ്രതീക്ഷിച്ച വളര്‍ച്ചാനിരക്ക് കൈവരിക്കില്ലെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങള്‍ക്കിടയിലാണ് എല്ലാവരും പ്രതീക്ഷിക്കുന്ന ബജറ്റിന്റെ അവതരണം. റെയില്‍-പൊതുബജറ്റുകള്‍ ആദ്യമായാണ് ഒരുമിച്ച് അവതരിപ്പിക്കുന്നത്

ഇ. അഹമ്മദിന്റെ ഖബറടക്കം നാളെ കണ്ണൂരില്‍;കണ്ണൂരിലും മാഹിയിലും നാളെ ഹർത്താൽ




ന്യൂഡല്‍ഹി: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ഇ.അഹമ്മദ് എംപി(78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പുലര്‍ച്ചെ 2.20നാണ് മരണം സ്ഥിരീകരിച്ചതായി ഇ. അഹമ്മദിന്റെ മരുമകന്‍ മാധ്യമങ്ങളെ അറിയിക്കുന്നത്. രാവിലെ എട്ടുമുതല്‍ 12 വരെ ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് കേരളത്തില്‍ എത്തിക്കും. കോഴിക്കോട് ഹജ്ജ് ഹൗസിലും ലീഗ് ഹൗസിലും പൊതുദര്‍ശനം ഉണ്ടായിരിക്കും. തുടര്‍ന്ന് ജന്മദേശമായ കണ്ണൂരില്‍ മൃതദേഹം ഖബറടക്കും.

ബജറ്റ് സെഷനിന് മുന്നോടിയായി രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെയാണ് ഇ. അഹമ്മദ് എംപിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹി റാംമനോഹര്‍ ലോഹ്യ ആശുപത്രിയിലേക്ക് മാറ്റി. ബോധരഹിതനായാണ് അഹമ്മദിനെ ആശുപത്രിയില്‍ എത്തിച്ചത്. മറ്റ് എംപിമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് അഹമ്മദിനെ താങ്ങിയെടുത്ത് പാര്‍ലമെന്റിന് പുറത്തെത്തിക്കുകയായിരുന്നു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ 12 മണിക്കൂറോളം കഴിഞ്ഞതിന് ശേഷം മസ്തിക മരണം സ്ഥിരീകരിക്കുന്നതിനുളള ടെസ്റ്റ് നടത്തിയാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്.

ഇ.അഹമ്മദിന്റെ വിയോഗത്തില്‍ സഭാ നടപടികള്‍ നിര്‍ത്തിവെക്കാത്തതില്‍ പ്രതിഷേധിച്ച്;കേരള എംപിമാര്‍ സഭാ നടപടികള്‍ ബഹിഷ്‌കരിച്ചു

    

ന്യൂഡല്‍ഹി: സഭാ നടപടികള്‍ നിര്‍ത്തിവെക്കാത്തതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ എംപിമാര്‍ സഭാ നടപടികള്‍ ബഹിഷ്‌കരിച്ചു. മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ.അഹമ്മദിന്റെ വിയോഗത്തില്‍ സഭാനടപടികള്‍ നിര്‍ത്തിവെക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനമുള്‍പ്പെടെ ബജറ്റ് അവതരണത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ മുന്നോട്ടു പോകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതോടെയാണ് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ സഭാ നടപടികളില്‍ നിന്നു വിട്ടുനിന്നത്.

കേന്ദ്ര ബജറ്റ്-2017: പ്രധാന പ്രഖ്യാപനങ്ങള്‍

    

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിനു ശേഷമുള്ള ആദ്യ കേന്ദ്ര ബജറ്റിന്റെ പ്രധാന പ്രഖ്യാപനങ്ങള്‍:

– കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ പദ്ധതി
– കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളില്‍ ഇനി മിനി ലാബുകള്‍
– ജലക്ഷാമ രൂക്ഷമായ മേഖലകളില്‍ കുടിവെള്ളം
– തൊഴിലുറപ്പ് പദ്ധതിക്ക് വലിയ നീക്കിയിരുപ്പ്; 48000 കോടി രൂപയായി ഉയര്‍ത്തി
– യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരം
– ഉദ്യോഗാര്‍ത്ഥികള്‍ക്കായി നൈപുണ്യ വികസന കേന്ദ്രങ്ങള്‍
– പ്രവേശന പരീക്ഷകള്‍ക്ക് ദേശീയ ഏജന്‍സി; യുജിസി മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കും

– വനിതാ ക്ഷേമ പദ്ധതികള്‍ക്ക് 184632 കോടി
– ഒരു കോടി കുടുംബങ്ങളെ ദാരിദ്ര്യമുക്തമാക്കും

ഗ്രാമവികസനത്തിന് ഊന്നല്‍

– 2018ഓടെ മുഴുവന്‍ ഗ്രാമങ്ങളും വൈദ്യുതീകരിക്കും.
– 50000 ഗ്രാമങ്ങളെ ദാരിദ്ര്യമുക്തമാക്കും.
റെയില്‍

– റെയില്‍ സുരക്ഷക്ക് ഊന്നല്‍
– റെയില്‍വെ സുരക്ഷക്ക് പ്രത്യേക ഫണ്ട്
– തൊഴില്‍ അവസരങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ മെട്രോ നയം
– റെയില്‍ വിഹിതം
– 3500 കിലോമീറ്റര്‍ പുതിയ റെയില്‍

– പ്രത്യേക വിനോദസഞ്ചാര സോണുകള്‍
– 2000 സ്‌റ്റേഷനുകളില്‍ സൗരോര്‍ജം ഉപയോഗിക്കും
– പരാതി പരിഹരിക്കാന്‍ കോച്ച് മിത്ര പദ്ധതി
– 500 സ്‌റ്റേഷനുകളില്‍ ലിഫ്റ്റ്
ഓണ്‍ലൈന്‍ ബുക്കിങിന് പ്രചോദനം
– ഐആര്‍സിടിസി വഴിയുള്ള ബുക്കിങിന് സര്‍വീസ് ചാര്‍ജ്ജ് ഇല്ല

സഭയുടെ കീഴ്‌വഴക്കം ലംഘിച്ച് മോദി സര്‍ക്കാറിന്റെ ബജറ്റ് അവതരണം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ കീഴ്‌വഴക്കം ലംഘിച്ച് ബജറ്റ് അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ.അഹമ്മദ് സാഹിബിന്റെ വിയോഗത്തെത്തുടര്‍ന്ന് കേന്ദ്ര ബജറ്റ് അവതരണം മാറ്റിവെച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹമുയര്‍ന്നിരുന്നു. എന്നാല്‍ ബജറ്റ് അടങ്ങിയ സ്യൂട്ട്‌കേസുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റിലേക്ക് പുറപ്പെട്ടതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമായത്. സാധാരണ ഗതിയില്‍ സിറ്റിങ് എം.പി നിര്യാതനായാല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും അനുശോചനം അറിയിച്ച് പിരിയുകയാണ് പതിവ്. ഇതനുസരിച്ച് ഇ.അഹമ്മദ് സാഹിബിന്റെ നിര്യാണത്തില്‍ അനുശോചിച്ച് സഭ പിരിയണമെന്ന ആവശ്യം കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ഉയര്‍ത്തിയിരുന്നു. അനുശോചിച്ച് പിരിയുന്നതാണ് സഭയുടെ കീഴ്‌വഴക്കമെന്ന് ലോക്‌സഭ സെക്രട്ടറിയേറ്റും കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ നോട്ട് അസാധുവാക്കലിനു ശേഷമുള്ള ആദ്യ ബജറ്റായതിനാല്‍ മാറ്റിവെക്കാന്‍ സാധിക്കില്ലെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചത്. സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെച്ചതടക്കം ബജറ്റ് അവതരണത്തിന് പശ്ചാത്തല സൗകര്യങ്ങള്‍ ഒരുങ്ങിയ സാഹചര്യത്തില്‍ അവതരണം മാറ്റി വെക്കാനാവില്ലെന്നാണ് ജെയ്റ്റ്‌ലി പറയുന്നത്. അതേസമയം, അന്തിമ തീരുമാനം സ്പീക്കറുടേതായതിനാല്‍ സഭാ നടപടികളിലേക്ക് പോകാതെ ഇ.അഹമ്മദിന് അനുശോചനം രേഖപ്പെടുത്തി സഭ പിരിയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. ബജറ്റ് അവതരണവുമായി മുന്നോട്ട് പോകുകയാണെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സഭ ബഹിഷ്‌കരിക്കുമെന്നാണ് വിവരം.

ഇ.അഹമ്മദിന്റെ വിയോഗത്തില്‍ രാജ്യം തേങ്ങുന്നു


    

കോഴിക്കോട്: മഹാനായ പുത്രന്റെ വിയോഗത്തില്‍ തേങ്ങുകയാണ് രാജ്യം. രാജ്യം ദര്‍ശിച്ച ഏറ്റവും മികച്ച മുസ് ലിം ഭരണാധികാരിയായി രാജ്യത്തിന്റെ സ്പന്ദനം ലോകത്തെ അറിയിച്ച വിശ്വ പൗരന്‍. ഇന്ന് പുലര്‍ച്ചെ 2-15ന് ഡല്‍ഹിയിലെ രാം മനോഹര്‍ ലോഹ്യ ആസ്പത്രിയില്‍ വെച്ച് അന്തരിച്ച അദ്ദേഹത്തെ പരിചയമില്ലാത്ത മലയാളികളില്ല. ഇന്ന് പുലര്‍ച്ചെ വരെ അദ്ദേഹത്തോട് ലോഹ്യ ആസ്പത്രി അധികൃതരും കേന്ദ്ര സര്‍ക്കാരും സ്വീകരിച്ച നിലപാടില്‍ വ്യാപക വിമര്‍ശനമുയരുമ്പോഴും രാജ്യത്തിന്റെ വീരനായ പുത്രന്റെ വിയോഗം സൃഷ്ടിച്ച വിടവ് നികത്താന്‍ കഴിയില്ലെന്നാണ് ലോക നേതാക്കളും ദേശിയ നേതാക്കളും പറയുന്നത്. കണ്ണൂര്‍ സിറ്റിയില്‍ ജനിച്ച് വിശ്വത്തോളം വളര്‍ന്ന ജനനേതാവ്. മുനിസിപ്പല്‍ കൗണ്‍സിലറായി തുടങ്ങി ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ പ്രതിനിധി വരെ തിളങ്ങി നിന്ന ഔദ്യോഗിക ജീവിതം. മുസ്ലിം രാഷ്ട്രീയത്തിന്റെ കാതലും കരുത്തും ആഗോളതലത്തില്‍ വരെ എത്തിച്ച വിശ്വപൗരന്‍. ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക് ആശ്വാസത്തിന്റെ കിരണമെത്തിച്ച മനുഷ്യ സ്നേഹി….വിശേഷണങ്ങള്‍ ഏറെയുണ്ട് കണ്ണൂരില്‍ നിന്നുദിച്ചുയര്‍ന്ന ഈ ഹരിത താരകത്തിന്. കരുത്തുറ്റ കാല്‍വെപ്പുമായി ചെറുപ്രായത്തില്‍ തന്നെ രാഷ്ട്രീയത്തിലെത്തി. കണ്ണൂരിന്റെ മണ്ണില്‍ പിച്ചവെച്ചു നടന്ന ബാലന്റെ വളര്‍ച്ച അതിവേഗമായിരുന്നു. ഏറെ പ്രതിസന്ധികള്‍ നേരിട്ട സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ പോലും തളരാത്ത ആവേശത്തോടെ മുസ്ലിം ലീഗിനും സമുദായത്തിനും വേണ്ടി അദ്ദേഹം പോരാടി. പിന്നോക്കാവസ്ഥയിലായിരുന്ന ഒരു സമൂഹത്തിന് അടക്കപ്പെട്ട വാതിലുകള്‍ ഒന്നൊന്നായി തുറന്നു കൊടുത്തു. അടിച്ചമര്‍ത്തപ്പെട്ട ഒരു സമുദായത്തെ മുഖ്യധാരയിലെത്തിക്കാന്‍ കൈമെയ് മറന്നു പ്രവര്‍ത്തിച്ചു. കേന്ദ്ര മന്ത്രി പദത്തില്‍ പത്തു വര്‍ഷം തിളങ്ങി നിന്ന ഇ അഹമ്മദ് ഹരിത രാഷ്ട്രീയത്തിന് പുത്തനുണര്‍വേകി. 1991 മുതല്‍ 2014 വരെ പത്തു തവണ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. വിദേശകാര്യ മന്ത്രിയായിരിക്കെ ലോക രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം ശക്തമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇറാഖില്‍ ബന്ദികളായ ഇന്ത്യക്കാരെ മോചിപ്പിച്ചതടക്കം സങ്കീര്‍ണ്ണമായ നിരവധി പ്രശ്നങ്ങള്‍ നയപരമായ നീക്കത്തിലൂടെ പരിഹരിച്ചു. അഭിമാനം പണയപ്പെടുത്താതെ നിരവധി പ്രതിസന്ധികളില്‍ നിന്നും രാജ്യത്തെ കരകയറ്റി. ലോകം ഉറ്റു നോക്കിയ ഈ വിഷയത്തില്‍ ഒരു പോറലുമേല്‍ക്കാതെ ബന്ദികളെ മോചിപ്പിക്കാനായത് അദ്ദേഹത്തിന്റെ നയതന്ത്രജ്ഞതയുടെ വിജയമായിരുന്നു. ഒന്നാം യു.പി.എ സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രത്യേക ദൂതനായി ഫലസ്തീന്‍ പ്രസിഡന്റ് യാസര്‍ അറാഫാത്തുമായി കൂടിക്കാഴ്ച നടത്തി. ഇസ്രായേല്‍ കുരുതിക്കളമാക്കിയ ഫലസ്തീനില്‍ മരുന്നും വസ്ത്രവും ഭക്ഷണവുമടങ്ങുന്ന സഹായങ്ങളെത്തിച്ചു. ലോകത്ത് ഏറ്റവും പ്രശസ്തനായ ഇന്ത്യന്‍ നേതാക്കളിലൊരാളായ അദ്ദേഹം അറബ് ലോകത്തിനും ഏറെ പ്രിയങ്കരനായിരുന്നു. നിരവധി തവണ കഅ്ബ കഴുകല്‍ ചടങ്ങില്‍ രാജ്യത്തെ പ്രതിനിധീകരിക്കാനും ഹജ്ജ് സംഘത്തെ നയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഹജ്ജ് വകുപ്പ് കൈകാര്യം ചെയ്ത കാലത്താണ് ഹജ്ജാജിമാര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമായതും ഹജ്ജ് ക്വാട്ടയില്‍ വര്‍ദ്ധനവുണ്ടായതും. 2009-2011 കാലയളവില്‍ റെയില്‍വെ സഹമന്ത്രിയായതോടെ ഇന്ത്യയുടെ റെയില്‍വെ ഭൂപടം തന്നെ മാറ്റി വരച്ച വികസനം സാധ്യമായി. അവഗണിക്കപ്പെട്ട കേരളത്തിന് പച്ചക്കൊടി കാട്ടിയത് നിരവധി തവണ. നഗരസഭാ കൗണ്‍സിലര്‍ മുതല്‍ കേന്ദ്രമന്ത്രി പദം വരെ അധികാരത്തിന്റെ ഉന്നതങ്ങളിലെത്തിയ ഈ ജനകീയ നേതാവ് എന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെട്ടത് നഗരസഭാ ചെയര്‍മാന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ച പഴയകാലം. 1979 മുതല്‍ നാലു വര്‍ഷം കണ്ണൂര്‍ നഗരസഭാ ചെയര്‍മാനായിരുന്നു അദ്ദേഹം. പിന്നീട് എം.എല്‍.എയും മന്ത്രിയുമായ ശേഷം വീണ്ടും നഗരസഭാ കൗണ്‍സിലിലേക്ക് മത്സരിച്ച് പ്രാദേശിക ഭരണകൂടത്തിന്റെ ഭാഗമായി മാറി. എം.എല്‍.എ ആയിരിക്കെ തന്നെയാണ് അദ്ദേഹം മുക്കടവ് വാര്‍ഡില്‍ നിന്നും വീണ്ടും മത്സരിച്ച് ജയിക്കുന്നത്. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയായിരിക്കെ യായിരുന്നു ജനപ്രതിനിധിയായുള്ള ഈ വരവ്. തുടര്‍ന്ന് നഗരസഭാ ചെയര്‍മാനുമായി. 1982 ല്‍ താനൂരില്‍ നിന്ന് മത്സരിച്ച് ജയിച്ച് വ്യവസായ മന്ത്രിയായി. പിന്നീട് 1988 ല്‍ വീണ്ടും കണ്ണൂര്‍ നഗരസഭയിലേക്ക് ജയിച്ചു കയറി. മൂന്നു തവണ എംപിയും പിന്നീട് കേന്ദ്രമന്ത്രിയുമായി. സുന്ദരമായ രാഷ്ട്രീയ ഓര്‍മ്മകള്‍ നഗരസഭാ ചെയര്‍മാനായിരിക്കുന്നതാണെന്ന് അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു.

Sunday, 22 January 2017

കൊല്‍ക്കത്ത ഏകദിനം: ഇന്ത്യക്ക് തോല്‍വി


കൊല്‍ക്കത്ത: കൊല്‍ക്കത്ത ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. ഇംഗ്ലണ്ടിനോട് അഞ്ച് റണ്‍സിനാണ് ഇന്ത്യ തോറ്റത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 321 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് 9 വിക്കറ്റിന് 316 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

അവസാന ഓവര്‍ വരെ പൊരുതി നോക്കിയെങ്കിലും ഇന്ത്യയ്ക്ക് തോല്‍വി ഒഴിവാക്കാനായില്ല. 75 പന്തില്‍ 90 റണ്‍സെടുത്ത കേദാര്‍ ജാദവാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍.  ക്യാപ്റ്റര്‍ വിരാട് കോഹ്ലി 55ഉം ഹാര്‍ദിക് പാണ്ഡ്യ 56ഉം റണ്‍സ് നേടി. ഇതോടെ മൂന്ന് മല്‍സരങ്ങളുള്ള പരമ്പര 2-1 ന് അവസാനിച്ചു.

 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത അമ്പത് ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെടുത്തു. പരമ്പരയില്‍ തുടര്‍ച്ചയായ മൂന്നാം അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയ ജേസണ്‍ റോയ് (65), ജോണി ബെയര്‍സ്‌റ്റോ (56), ബെന്‍ സ്‌റ്റോക്‌സ് (39 പന്തില്‍ 57) എന്നിവരുടെ ഇന്നിങ്‌സാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഇന്ത്യക്കായി ഹാര്‍ദിക പാണ്ഡ്യ മൂന്നു വിക്കറ്റ് വീഴ്ത്തി.

ജെയ്‌സണ്‍ റോയിയും സാം ബില്ലിങ്‌സും ചേര്‍ന്ന് ഇംഗ്ലണ്ടിനായി മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റ് വീണത് 18ാം ഓവറിലാണ്. വളരെ ശ്രദ്ധയോടെ ബാറ്റു വീശിയ ഓപ്പണര്‍മാര്‍ ഒന്നാം വിക്കറ്റില്‍ 98 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 35 റണ്‍സെടുത്ത ബില്ലിങ്‌സിന്റെ വിക്കറ്റ് വീഴ്ത്തി ജഡേജ ഈ കൂട്ടുകെട്ട് പൊളിച്ചു. അധികം വൈകാതെ 56 പന്തില്‍ 10 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 65 റണ്‍സെടുത്ത ജെയ്‌സണെയും ജഡേജ മടക്കി. 

ഈ അടിത്തറ തകരാതെ ഇംഗ്ലണ്ടിന്റെ മധ്യനിര സ്‌കോര്‍ മുന്നോട്ടു കൊണ്ടു പോയി. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ക്യാപ്റ്റന്‍ മോര്‍ഗനും ബെയര്‍സ്‌റ്റോയും 84 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. പിന്നീട് ഏഴാം വിക്കറ്റില്‍ ക്രിസ് വോക്‌സിനെ കൂട്ടുപിടിച്ച് ബെന്‍ സ്റ്റോക്‌സ് 73 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 300 കടത്തുകയായിരുന്നു. അവസാന ഓവറില്‍ കൂറ്റനടിക്ക് ശ്രമിച്ച വോക്‌സും പ്ലങ്കറ്റും പുറത്തായെങ്കിലും ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോറിലെത്തിയിരുന്നു. സ്റ്റോക്‌സ് 57 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 

കഴിഞ്ഞ രണ്ടു ഏകദിനങ്ങളിലും ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി പരമ്പര നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. ടെസ്റ്റ് പരമ്പരയും കൈവിട്ട ഇംഗ്ലണ്ടിന് ആശ്വാസമായി ഈ വിജയം. ടൂര്‍ണമെന്റിലെ ആദ്യ ട്വന്റി ട്വന്റി മല്‍സരം ഈ മാസം 26-ന് നടക്കും.

കൈവിട്ടില്ല; കോഴിക്കോടിന് തുടര്‍ച്ചയായ പതിനൊന്നാം കിരീടം

കൈവിട്ടില്ല; കോഴിക്കോടിന് തുടര്‍ച്ചയായ പതിനൊന്നാം കിരീടം

കണ്ണൂര്‍: കണ്ണൂരിലും കോഴിക്കോടിന് പിഴച്ചില്ല. കൗമാരകലയുടെ ആസ്ഥാനക്കാര്‍ തങ്ങള്‍ തന്നെയെന്ന് തെളിയിച്ച് തുടര്‍ച്ചയായ പതിനൊന്നാം വട്ടവും കോഴിക്കോട് കലോത്സവ കിരീടം സ്വന്തമാക്കി. അവസാന നിമിഷം ഒപ്പത്തിനൊപ്പം നിന്ന പാലക്കാടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കോഴിക്കോട് കിരീടം നിലനിര്‍ത്തിയത്.

937 പോയിന്റുമായാണ് കോഴിക്കോട് ഇത്തവണ ആധിപത്യമുറപ്പിച്ചത്. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 936 പോയിന്റാണുള്ളത്. 933 പോയിന്റുമായി ആതിഥേയരായ കണ്ണൂരും കിരീടപ്പോരാട്ടത്തില്‍ മുന്നിട്ടുനിന്നു. 

 

തൃശൂര്‍ (921), മലപ്പുറം (907), കോട്ടയം (880), എറണാകുളം (879), ആലപ്പുഴ (867), കൊല്ലം (866), വയനാട് (854), തിരുവനന്തപുരം (844), കാസര്‍കോട് (817), പത്തനംതിട്ട (772), ഇടുക്കി (750) എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ പോയിന്റ് നില.

അവസാന ദിവസം നാലു മത്സരങ്ങള്‍ മാത്രം ശേഷിക്കേ കോഴിക്കോടും പാലക്കാടും തമ്മില്‍ നേരിയ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. എഴുപതോളം അപ്പീലുകളുള്ളതിനാല്‍ കിരീടാവകാശികളെ നിര്‍ണയിക്കുക മുന്‍വര്‍ഷത്തെ പോലെ തന്നെ അപ്പീലുകള്‍ ആയിരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. 

എന്നാല്‍ ദേശഭക്തിഗാനത്തിന്റെ ഫലം വന്നതോടെ രാവിലെ മുതല്‍ മുന്നിട്ടുനിന്നിരുന്ന പാലക്കാടിനെ കോഴിക്കോട് മറികടക്കുകയായിരുന്നു. ദേശഭക്തിഗാനത്തില്‍ മത്സരിച്ച കോഴിക്കോടിന്റെ മൂന്ന് പേര്‍ എ ഗ്രേഡ് സ്വന്തമാക്കിയപ്പോള്‍ പാലക്കാട് രണ്ടു ബി ഗ്രേഡില്‍ ഒതുങ്ങി.

2015-ല്‍ കോഴിക്കോടിന്റെ കടുത്ത വെല്ലുവിളിയ്ക്കൊപ്പം നിന്ന് കിരീടം പങ്കിട്ട പാലക്കാടിന് തുടര്‍ച്ചയായ രണ്ടാംതവണയാണ് ഒരു പോയിന്റ് വ്യത്യാസത്തില്‍ കിരീടം നഷ്ടമാകുന്നത്. അപ്പീലുകള്‍ ഫലം നിര്‍ണയിച്ച 2016-ലെ കലോത്സവത്തിലും കോഴിക്കോട് അവസാന നിമിഷം പാലക്കാടിനെ പിന്നിലാക്കുകയായിരുന്നു.

Saturday, 21 January 2017

സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വകാര്യ ബസ് പണിമുടക്ക്


കാസര്‍കോട്: ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകള്‍ പണിമുടക്കും. സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

നിലവിലുള്ള സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ അതേപടി നിലനിര്‍ത്തുക, വിദ്യാര്‍ത്ഥികളുടേതടക്കം യാത്രാനിരക്ക് വര്‍ധിപ്പിക്കുക, വര്‍ധിപ്പിച്ച ഇന്‍ഷുറന്‍സ് പ്രീമിയം പിന്‍വലിക്കുക, വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക, സ്വകാര്യബസുകള്‍ക്ക് നല്‍കുന്ന ഡീസലിന്റെ നികുതി 24 ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനമായി നിജപ്പെടുത്തുക, ഡീസല്‍ വില നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കുക, ആര്‍ടിഒ ഓഫീസുകളില്‍ വിവിധ ഫീസിനങ്ങളില്‍ വരുത്തിയ ഭീമമായ വര്‍ധനവ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്.


ആദ്യം 19 ന് സൂചനാസമരം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കണ്ണൂരില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്നതിനാല്‍ മാറ്റിവെക്കുകയായിരുന്നു. ചൊവ്വാഴ്ച നടത്തുന്ന സൂചനാസമരത്തില്‍ ജില്ലയിലെ മുഴുവന്‍ ബസ് ഓപ്പറേറ്റര്‍മാരും സഹകരിച്ച് വിജയിപ്പിക്കണമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Thursday, 19 January 2017

മാർച്ച്​ 31ന്​ അവസാനിക്കുന്ന ഓഫറിന്​ ശേഷവും റിലയൻസ്​ ജിയോ സൗജന്യ സേവനം തുടരും



* മാർച്ച്​ 31ന്​ അവസാനിക്കുന്ന ഓഫറിന്​ ശേഷവും റിലയൻസ്​ ജിയോ സൗജന്യ സേവനം തുടരും

* പുതിയ ഓഫറിന്​ ജൂൺ 30 വരെ കാലവധി

മുംബൈ: മാർച്ച്​ 31ന്​ അവസാനിക്കുന്ന ഹാപ്പി ന്യൂ ഇയർ ഓഫറിന്​ ശേഷവും റിലയൻസ്​ ജിയോ സൗജന്യ സേവനം തുടരുമെന്ന്​ സൂചന. മാർച്ച്​ 31ന്​ ശേഷം മൂന്ന്​ മാസത്തേക്ക്​ കൂടിയാവും ഇത്തരത്തിൽ ജിയോയുടെ സേവനം ലഭിക്കുകയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പുതിയ ഓഫറിന്​ ജൂൺ 30 വരെ കാലവധിയുണ്ടായിരിക്കുമെന്നാണ് സൂചനകള്‍.

പുതിയ ഓഫർ അനുസരിച്ച് വോയ്​സ്​ കോളുകൾ പൂർണ സൗജന്യമായിരിക്കുമെങ്കിലും ഡാറ്റ സേവനത്തിനായി 100 രൂപ അധികം നൽകേണ്ടി വരും.

സെപ്​തംബർ 5നായിരുന്നു ജിയോ ഇന്ത്യയിൽ സേവനം ആരംഭിച്ചത്​. നാല്​ മാസത്തിനകം 72 മില്യൺ ഉപഭോക്​തകളുമായി ജിയോ ഇന്ത്യൻ ടെലികോം രംഗത്ത്​ ചരിത്രം കുറിച്ചിരുന്നു. സൗജന്യ സേവനം പിൻവലിച്ചാൽ ജിയോയുടെ ഉപഭോക്​തകളുടെ എണം കുറയുമെന്ന്​ ടെക്​ രംഗത്തെ വിദഗ്​ധർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ട്രായുടെ നിർദേശമുള്ളതാനാൽ മാർച്ച്​ 31ന്​  ശേഷം ജിയോക്ക്​ പൂർണമായ സൗജന്യം നൽകാനും കഴിയില്ല. അതുകൊണ്ടാണ്​ കുറഞ്ഞ നിരക്കിൽ സേവനം നൽകുക എന്ന തന്ത്രം റിലയൻസ്​ സ്വീകരിക്കുന്നത്​.

എന്നാല്‍ പുതിയ വാർത്തയെ കുറിച്ച്​ റിലയൻസ്​ ഇതുവരെ പ്രതികരിച്ചിട്ടില്ല.